സിന്ധുമോൾ. ആർ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസത്തിനും സന്തോഷത്തിനും വക നല്‍കി സംസ്ഥാന ബജറ്റ്. തലസ്ഥാനത്ത് മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള മീഡിയ അക്കാജമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. നോണ്‍ ജേര്‍ണലിസ്റ്റ്, ജേണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ആരോഗ്യ സര്‍വകാലാശല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.