InternationalLatest

പെട്രോള്‍ വില റെക്കോഡില്‍

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പെട്രോള്‍ വില റെക്കോഡിലെത്തി. 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഈയാഴ്ച പെട്രോള്‍ വില കുതിച്ചത്.എന്നിട്ടും ആ വിലയ്ക്ക് ഇന്ത്യയിലെ പെട്രോള്‍ വിലയെ മറികടക്കാനായില്ല. റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം മാത്രം അമേരിക്കയിലെ പെട്രോള്‍ വില ഏകദേശം 0.70 ഡോളറാണ് ഉയര്‍ന്നത്.ഒരു ഗാലണ്‍ (3.78 ലിറ്റര്‍) പെട്രോളിന് 4.31 ഡോളറാണ് (329.95 രൂപ) അമേരിക്കയിലെ ഇപ്പോഴത്തെ വില. ഇവിടെ ഡീസലിന് പെട്രോളിനേക്കാള്‍ വില നല്‍കണം എന്നതും പ്രത്യേകതയാണ്. ഒരു ഗാലണ്‍ ഡീസലിന് 5.05 ഡോളര്‍ (386.60 രൂപ) നല്‍കണം.

14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ പെട്രോള്‍ വില എത്തിയത്. 2008 ജൂലൈ 17 ന് സ്ഥാപിച്ച 4.11 ഡോളര്‍ എന്ന റെക്കോഡാണ് ഇപ്പോഴത്തെ ഈ വിലക്കയറ്റം തകര്‍ത്തിരിക്കുന്നത്. അമേരിക്കയില്‍ പെട്രോള്‍ വില്‍പന ഗാലണിലാണ് നടത്തുന്നത്, ലിറ്ററിലല്ല. ഒരു യുഎസ് ഗാലണെന്നാല്‍ 3.78 ലിറ്ററാണ്. അതേ സമയം ഇംപീരിയല്‍ ഗാലണ്‍ അഥവാ യുകെ ഗാലണ്‍ എന്നത് 4.54 ലിറ്ററാണ്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 87.28 രൂപ കൊടുക്കണം. ഈ വില മാസങ്ങളായി ഇന്ത്യയില്‍ പെട്രോള്‍ വില്‍ക്കുന്ന വിലയേക്കാള്‍ കുറവാണ്.മിക്ക ഇന്ത്യന്‍ നഗരങ്ങളിലും പെട്രോള്‍ വില തൊണ്ണൂറിനോ നൂറിനോ മുകളിലാണ്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും വച്ച്‌ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് ശേഷം 2021 നവംബര്‍ 4 മുതല്‍ വിലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല.

Related Articles

Check Also
Close
Back to top button