വടകര: വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജാതിയേരിയിലാണ് സംഭവം. ജാതിയേരി കല്ലുമ്മല്‍ പൊന്‍പറ്റ രത്‌നേഷ് (42) ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടുമണിയോടെ കല്ലുമ്മല്‍ ചെറിയ കുനിയില്‍ കണ്ണന്റെ വീട്ടിലാണ് ഏവരേയും നടുക്കിയ സംഭവം.
കണ്ണന്റെ വീട്ടിലെത്തിയ രത്‌നേഷ് കോണി ഉപയോഗിച്ച് ടെറസില്‍ കയറി മുകള്‍ നിലയിലെ കിടപ്പ് മുറിയുടെ വാതില്‍ കുത്തിത്തുറന്ന് റൂമിന് തീ യിടുകയും ഇതിനിടയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. വീടിന് മുകളില്‍ നിന്ന് തീ ആളി പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. രത്‌നേഷ് വീടിന്റെ മുറ്റത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. വീട്ടുകാര്‍ക്ക് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. ഇവരെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജിഷ് എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂര്‍ ജില്ലയിലെ യുവാവുമായി ഏപ്രില്‍ നാലി ന് യുവതിയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. രത്‌നേഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
വി.എം.സുരേഷ്കുമാർ