InternationalLatest

ആയുധവിതരണ ശൃംഖലകള്‍ ബോംബിട്ട് തകര്‍ത്ത് റഷ്യ

“Manju”

കീവ്: ഉക്രൈന്റെ ആകാശവും ഭൂമിയും മിസൈല്‍ വര്‍ഷം കൊണ്ട് നിറക്കുകയാണ് റഷ്യന്‍ സായുധസേനകള്‍. ഏതു നിമിഷത്തിലാണ് തങ്ങളുടെ കെട്ടിടത്തില്‍ ഒരു മിസൈല്‍ പതിക്കുകയെന്ന് ഭയന്നാണ് ഉക്രൈനിലെ ജനങ്ങള്‍ ജീവിക്കുന്നത്.

പ്രധാനപ്പെട്ട ഹൈവേകള്‍, റെയില്‍വേ ലൈനുകള്‍, തുറമുഖങ്ങള്‍ തുടങ്ങിവയെല്ലാം റഷ്യ ബോംബിട്ട് തകര്‍ത്തു കഴിഞ്ഞു. യു.എസ്, യൂറോപ്യന്‍ രാഷ്ട്രങ്ങളൊക്കെ ഉക്രൈന്‍ പോരാളികളെ സഹായിക്കാന്‍ വേണ്ടി നല്‍കുന്ന ആയുധങ്ങളുടെ വിതരണശൃംഖല തകര്‍ക്കാന്‍ വേണ്ടിയാണ് റഷ്യ ഇത്രയും മാരകമായ ബോംബിങ്ങ് നടത്തുന്നത്. 32 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി ഉക്രയിന് നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. ഉക്രൈനിലെ ഗതാഗതത്തിന്റെ ജീവനാഡികള്‍ ഏറെക്കുറെ മുഴുവനായി നശിക്കപ്പെട്ടു കഴിഞ്ഞു.

അതേസമയം, അധിനിവേശം തുടരുന്ന റഷ്യയ്ക്ക് മേലുള്ള ഉപരോധ നടപടികള്‍ ശക്തമാക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിരോധിക്കാനുള്ള നീക്കങ്ങള്‍ ബുധനാഴ്ച ആരംഭിച്ചു കഴിഞ്ഞു. ഇതിനു തിരിച്ചടിയായി, യൂറോപ്പിലേക്കുള്ള സമ്പൂര്‍ണ്ണ കയറ്റുമതിയും സാമ്പത്തിക സഹകരണവും നിര്‍ത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button