InternationalLatest

18 മാസം തലയില്ലാതെ ജീവിച്ച്‌ കോഴിയുടെ കഥ

“Manju”

ഒരിക്കല്‍ ഒരു കര്‍ഷകന്‍ ദാരിദ്യം മൂലം തന്റെ കോഴിയെ അറുത്തു. അതിന്റെ തല ദൂരേയ്‌ക്ക് തെറിച്ച്‌ പോയെങ്കിലും കോഴി ചത്തില്ല.
ആ കോഴി തലയില്ലാതെ ജീവിച്ചു. ആ അത്ഭുത കോഴിയുടെ വാര്‍ത്താ കാട്ടുതീ പോലെ പടര്‍ന്നു. തലയില്ലാതെ ജീവിക്കുന്ന ആ പക്ഷിയെ കാണാന്‍ വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് കോഴി അതിപ്രശസ്തനായി.. കര്‍ഷകന്‍ അതിലൂടെ കോടികള്‍ സമ്ബാദിച്ചു. കേള്‍ക്കുമ്ബോള്‍ ഒരു പഴങ്കഥ പോലെ തോന്നുന്നുണ്ടല്ലേ.. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ്. തലയില്ലാതെ പതിനെട്ട് മാസത്തോളം ജീവിച്ച മൈക്ക് ദ ഹെഡ്‌ലെസ് ചിക്കന്‍ എന്ന കോഴിയുടെ കഥ. 1945ല്‍ കൊളറാഡോയിലാണ് ഇത് നടക്കുന്നത്. ലോയ്ഡ് ഒല്‍സെന്‍ എന്ന കര്‍ഷകനും ഭാര്യ ക്ലാരയും തങ്ങളുടെ ഫാമില്‍ കോഴികളെ അറുക്കുകയായിരുന്നു. അമ്ബതോളം കോഴികളെ അറുത്തെങ്കിലും ഒരെണ്ണം മാത്രം ചത്തില്ല. അത് പ്രത്യേക രീതിയിലുള്ള ശബ്ദമുണ്ടാക്കി അവിടെയുമിവിടെയും ഓടി നടന്നു. രാത്രി ഒരു പെട്ടിക്കൂട്ടില്‍ അടച്ചിട്ട കോഴി രാവിലെയാകുമ്ബോഴേക്കും ചത്തുകാണുമെന്നും കര്‍ഷകന്‍ വിചാരിച്ചു. എന്നാല്‍ രാവിലെ കൂട് തുറന്ന് നോക്കിയ അയാള്‍ ഞെട്ടി. കോഴി ഒരു പ്രശ്‌നവുമില്ലാതെ ചുറുചുറുക്കോടെ നടക്കുന്നു. തലയില്ല എന്നൊരു പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ കോഴി കര്‍ഷകന്റെ കുടുംബത്തിന്റെ തലവര തന്നെ മാറ്റി മറിച്ചു. തലയില്ലാത്ത വിചിത്ര ജീവിയെ തേടി ആളുകള്‍ ഒല്‍സന്റെ വീട്ടിലേക്ക് ഇരച്ചുവന്നു. പരീക്ഷണശാലകളിലും പ്രദര്‍ശനങ്ങളിലും മൈക് തിളങ്ങി, പത്രങ്ങളുടെയും മാസികകളുടെയും സ്ഥിരം മോഡലായി. എന്തിന് പറയുന്നു വിക്കിപീഡിയയില്‍ വരെ ഈ അദ്ഭുതകോഴിയ്‌ക്കു വേണ്ടിയൊരു പേജ് തുടങ്ങി. മൈക് ദ ഹെഡ്ലെസ് ചിക്കന്‍ എന്നായിരുന്നു പേജിന്റെ പേര്. എന്നാല്‍ കോഴി എങ്ങനെയാണ് തലയില്ലാതെ ജീവിച്ചത് എന്ന് കണ്ടെത്താന്‍ ആരും പരിശ്രമിച്ചില്ല. ശ്രമിച്ചവര്‍ക്ക് മൂഢന്മാരുടെ മറുപടികള്‍ ലഭിച്ചു. കോഴിയുടെ ജീവന്‍ നിലനിര്‍ത്തിയത് അന്നനാളം വഴി നേരിട്ട് ഭക്ഷണവും വെള്ളവും നല്‍കിയാണ്. എന്നാല്‍ 18 മാസം ആയപ്പോഴേക്കും കോഴി ചത്തു. അതോടെ മൈക്ക് ഒരു അത്ഭുത കോഴിയായി ചരിത്രത്തില്‍ ഇടം പിടിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അത്ഭുത പ്രതിഭാസത്തിന്റെ വ്യക്തമായ കാരണം കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും തലച്ചോര്‍ വേര്‍പെട്ടെങ്കിലും, സ്‌പൈനല്‍ കോഡ് സര്‍ക്യൂട്ടുകളില്‍ മിച്ചമുള്ള ഓക്‌സിജന്‍ നിലനിന്നതാണ് മൈക് ജീവിച്ചിരിക്കാന്‍ കാരണം. തലയറുക്കുമ്ബോള്‍ മിക്ക കോഴികളും ചത്തുവീഴുകയാണ് പതിവ്. പക്ഷേ ചുരുക്കം സന്ദര്‍ഭങ്ങളില്‍ ന്യൂറോണുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാകും. അറുത്തു മുറിച്ചെങ്കിലും ഒരു കഷ്ണം മസ്തിഷ്‌ക ഭാഗത്തിന്റെ സഹായത്തോടെ മൈക്ക് ജീവിച്ചു. ഹൃദയം, ശ്വാസകോശം, ദഹനപ്രക്രിയ എന്നിവയെല്ലാം ഈ മസ്തിഷ്‌കഭാഗത്തിന്റെ സഹായത്തോടെയാണ് നിര്‍വഹിച്ചത്. എന്നാല്‍ മൈക്കിനെ ജനങ്ങള്‍ മറന്നില്ല. മൈക്കിന്റെ പേരില്‍ ഇന്ന് കൊളറാഡോയിലെ ഫ്രൂട്ടയില്‍ സംസ്‌കാരിക സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. 1999 മുതല് മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്‌ച്ചാവസാനം മൈക് ദ ഹെഡ് ലസ് ചിക്കന്‍ ഡേ ആയി കോളറാഡോയില്‍ ആചരിക്കാന്‍ തുടങ്ങി. പിന്നീട് മൈക്കിനെപ്പോലെ ഒരു കോഴിയെ സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയി. മൈക്ക് ദ ഹെഡ്‌ലെസ് ചിക്കന്‍ ഇന്നും ആളുകള്‍ക്ക് ഒരു അത്ഭുതമാണ്.

Related Articles

Back to top button