ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാൻ ഒരുങ്ങി കെഎസ്ഇബി. സാങ്കേതികവിദ്യയുടെ വികസനത്തോടെ, അപ്രസക്തമായ തസ്തികകൾ വലിയ തോതിൽ ഒഴിവാക്കപ്പെടും. 2022-23 കാലയളവിലെ വിരമിക്കൽ കണക്കാക്കിയ ശേഷം നീക്കം ചെയ്യാൻ കഴിയുന്ന തസ്തികകളുടെ എണ്ണം പരിശോധിക്കുകയാണ് ഇപ്പോൾ. ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഡയറക്ടർമാരുടെ ഉപസമിതിയെ ചുമതലപ്പെടുത്തി. വരുമാനത്തിന്റെ 27 ശതമാനം കെ.എസ്.ഇ.ബി ജീവനക്കാർക്ക് ശമ്പളം നൽകാൻ ചെലവഴിക്കുന്നുവെന്ന് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. വൈദ്യുതി മേഖലയിലെ കമ്പനികൾ ജീവനക്കാരുടെ ചെലവുകൾക്കായി 15 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്, ശമ്പളച്ചെലവ് കുറച്ചില്ലെങ്കിൽ 2024-25 ഓടെ കെഎസ്ഇബി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടും. പെൻഷൻ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വാട്ടർ അതോറിട്ടി ബോർഡിൻ നൽകേണ്ട കുടിശ്ശികയും കുമിഞ്ഞുകൂടുകയാണ്. വൈദ്യുതി ബില്ലായി 996 കോടി രൂപയാണ് വാട്ടർ അതോറിട്ടി ബോർഡിൻ നൽകാനുള്ളത്. കെ.എസ്.ഇ.ബി.യിൽ 31,128 ജീവനക്കാരുണ്ട്. ഓരോ വർ ഷവും 1,500 പേർ വിരമിക്കുന്നു. 6,000 ത്തോളം ജീവനക്കാർ വൈദ്യുതി ബോർഡിനേക്കാൾ കൂടുതലാണെന്ന് റെഗുലേറ്ററി കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു.
Related Articles
രക്തം ചാലിച്ച് സൈനികർക്ക് ഐക്യദാർഢ്യവുമായ് ചൈനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
June 16, 2020 6:45 PM
കാർഷിക നിയമത്തിലെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ സമരക്കാർക്ക് പോലും കഴിയുന്നില്ല: കേന്ദ്ര ഊർജ്ജ മന്ത്രി
February 7, 2021 9:49 PM
കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനവുമായി വെട്ടുകാട് പ്രദേശത്തെ ഒരു സംഘം ചെറുപ്പക്കാർ
August 10, 2020 8:36 PM
Check Also
Close
-
അന്ധയായ സ്ത്രീക്ക് യാത്ര നിഷേധിച്ചു,ഊബര് നല്കേണ്ടത് ഏഴ് കോടിApril 3, 2021 4:37 PM