InternationalLatestSports

മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കാട്ടിയ റഫറിയെ കളിക്കാരും കാണികളും ചേര്‍ന്ന് അടിച്ചുകൊന്നു

“Manju”

സാന്‍ സാല്‍വദോര്‍: ഫുട്ബാള്‍ മത്സരത്തിനിടെ കളിക്കാരന് ചുകപ്പുകാര്‍ഡ് കാട്ടിയതിനെ തുടര്‍ന്ന് കാണികളും ടീമിന്റെ ആരാധകരും ചേര്‍ന്ന് റഫറിയെ മര്‍ദിച്ചുകൊന്നു.
എല്‍ സാല്‍വദോറിലെ സാന്‍ സാല്‍വദോറില്‍ ടൊളുക സ്റ്റേഡിയത്തില്‍ നടന്ന അമച്വര്‍ മത്സരത്തിനിടെയാണ് ദാരുണ സംഭവം. റഫറി ഹോസെ അര്‍നോള്‍ഡോ അമായയാണ് കൊല്ലപ്പെട്ടതെന്ന് സാല്‍വദോര്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഫൗള്‍ ചെയ്തതിന് താരത്തിന് രണ്ടാമതും മഞ്ഞക്കാര്‍ഡ് കാട്ടിയപ്പോഴാണ് കളിക്കാരും കാണികളും റഫറിക്കെതിരെ തിരിഞ്ഞത്. കടുത്ത വാഗ്വാദമായി തുടങ്ങിയ തര്‍ക്കം പിന്നീട് റഫറിക്കെതിരായ ആക്രമണമായി മാറുകയായിരുന്നു. അടി കൊണ്ട് അവശനായ അര്‍നോള്‍ഡോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുത്ത ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി എല്‍ സാല്‍വ​ദോര്‍ പൊലീസ് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പില്‍ അംഗമായ യുവാന്‍ മാനുവല്‍ ക്രൂസ് ആണ് അറസ്റ്റിലായതെന്നും എല്‍ സാല്‍വ​ദോര്‍ പൊലീസ് ട്വിറ്ററില്‍ വിശദീകരിച്ചു. റഫറിയിങ്ങില്‍ 20 വര്‍ഷത്തെ പരിചയസമ്പത്തുള്ളയാളാണ് അര്‍നോള്‍ഡോ. കരിയറില്‍ നിരവധി കൊളീജിയേറ്റ്, അമച്വര്‍ ടൂര്‍ണമെന്റുകളില്‍ കളി നിയന്ത്രിച്ചിട്ടുണ്ട്.

Related Articles

Back to top button