KeralaLatestMotivation

പ്ളസ്‌ടുക്കാരി എയ്ഞ്ചല്‍ മേരിയെ മാതൃകയാക്കാം, വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ

“Manju”

കൊല്ലം: കേട്ടറിഞ്ഞ് ഇഷ്ടം തോന്നിയ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ച്‌ വീട്ടുവളപ്പില്‍ പ്രാവര്‍ത്തികമാക്കിയ പ്ളസ്ടു വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ മേരിയുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ.പത്തനാപുരം കുന്നിക്കോട് മഞ്ഞക്കാലാ താഴേതില്‍ ജയിംസിന്റെയും മീനയുടെയും മകളാണ് കലയപുരം മാര്‍ ഇവാനിയോസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചല്‍ മേരി.
മാതാപിതാക്കളും കൃഷി നടത്തുന്നതിനാല്‍ ചെറുപ്പം മുതല്‍ എയ്ഞ്ചലിന് കൃഷിയോട് ഇഷ്ടം തോന്നിയിരുന്നു.
പത്താം ക്ളാസില്‍ പഠിക്കുമ്ബോഴാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷിയെപ്പറ്റി കേട്ടത്. തൃശൂരിലെ മത്സ്യക്കൃഷി പരിശീലന കേന്ദ്രത്തില്‍ നിന്ന് ശാസ്ത്രീമായി പഠിക്കുകയും ചെയ്തു.തുടര്‍ന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ട് 30,000 ലിറ്റര്‍ വെളളം കൊള്ളുന്ന ബയോഫ്ളോക്ക് നിര്‍മ്മിച്ചു. ആദ്യ ഘട്ടം ഗിഫ്ട് തിലോപ്പിയ ഇനത്തില്‍പ്പെട്ട ചിത്രലാടയുടെ 4500 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആറു മാസം കഴിഞ്ഞപ്പോള്‍ ഒന്നും നഷ്ടപ്പെടാതെ വിളവ് കിട്ടി. സാധാരണഗതിയില്‍ കുറച്ചു മീന്‍ നഷ്ടമാവുന്നതാണ് പതിവ്. ജലം കൃത്യമായി കൈകാര്യം ചെയ്തതിനാലാണ് കുഞ്ഞുങ്ങള്‍ നഷ്ടമാവാതിരുന്നത്. രണ്ടു വര്‍ഷം മുമ്ബാണ് എയ്ഞ്ചല്‍ കൃഷി ആരംഭിച്ചത്.
മൂന്നു നേരം തീറ്റ നല്‍കല്‍, വെള്ളം പരിശോധന, മാലിന്യനീക്കം തുടങ്ങിയവയ്ക്കായി ദിവസം രണ്ട് മണിക്കൂര്‍ സമയം വിനിയോഗിക്കും. പഠനത്തെ കൃഷി ബാധിച്ചില്ല. തുടര്‍ പഠനത്തോടൊപ്പം മത്സ്യക്കൃഷിയും തുടരും.

Related Articles

Back to top button