KeralaKottayamLatest

അതിജീവനത്തിന് കരുത്ത് പകരുന്നതാവണം ആത്മീയത- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

ശാന്തിഗിരി നവപൂജിതം ; ഏരിയ സത്സംഗങ്ങൾക്ക് കൊട്ടാരക്കരയിൽ തുടക്കം

“Manju”

കൊട്ടാരക്കര : വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന പുതിയ കാലഘട്ടത്തിൽ മനുഷ്യന്റെ അതിജീവനത്തിന് കരുത്തു പകരുന്നതാവണം ആത്മീയതയെന്നും കേവലം ഭൗതികതയ്ക്കപ്പുറം ആത്മീയ ബോധ്യമാണ് തലമുറകളിലേക്ക് പകരേണ്ടതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റി ആറാമത് നവപൂജിതം ആഘോഷപരിപാടികളോടനുബന്ധിച്ച് കൊട്ടരക്കരയിൽ ആരംഭിച്ച സത്സംഗ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. യുദ്ധങ്ങളെക്കാൾ നാട് നേരിടാൻ പോകുന്ന വെല്ലുവിളി പട്ടിണിയാണ്. വിശക്കുന്നവന് മുന്നിൽ ഒരു നേരത്തെയെങ്കിലും ആഹാരം നൽകാൻ നമുക്ക് കഴിയണമെന്നും നവജ്യോതിശ്രീ കരുണാകരഗുരു ആദ്യം പഠിപ്പിച്ചത് അന്നദാനത്തിന്റെ മഹത്വമാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. സൗപർണ്ണിക ആഡിറ്റോറിയത്തിൽ വച്ചു നടന്ന സത്സംഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. സ്വാമി സ്നേഹാത്മ , ജനനി ആദിത്യ, സ്വാമി ചിത്തശുദ്ധൻ, നടരാജൻ.ജി, ഡോ.ശ്രീകുമാരി സെൻ, സുധാമണി. എസ് എന്നിവർ സത്സംഗത്തിൽ പ്രസംഗിച്ചു. ആശ്രമം ഉപദേശക സമിതി അംഗം രമണൻ . കെ സ്വാഗതവും കോർഡിനേഷൻ കമ്മിറ്റിയംഗം ശ്രീകുമാർ. എസ് കൃതജ്ഞതയും പറഞ്ഞു. രവീന്ദ്രൻ. പി.ജി, രമണൻ.പി.ജി, സജീവൻ. ബി , ഗുരുപ്രിയ ബിമൽ, മുരളീധരൻ. ടി.പി എന്നിവർ അവതരിപ്പിച്ച ഭക്തിഗാനങ്ങൾ സത്സംഗത്തിന് മിഴിവേകി. ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളിലെ മുതിർന്ന പ്രവർത്തകരെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

സെപ്തംബർ 1 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായാണ് കൊട്ടാരക്കരയിൽ സത്സംഗ പരമ്പരക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനപൂജിത സമർപ്പണ ആഘോഷമാണ് ശാന്തിഗിരി പരമ്പര നവപൂജിതമായി ആചരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും ഏരിയ സത്സംഗങ്ങളും സമ്മേളനങ്ങളും നടക്കും.

Related Articles

Back to top button