Kerala

കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്

“Manju”

തിരുവനന്തപുരം: പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിൽ തമിഴ്‌നാടിനോട് ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്.

പറമ്പികുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും ചിറ്റൂരിൽ ജലസേചനത്തിന് നൽകേണ്ട ജലത്തെക്കുറിച്ചും പ്രളയ മഴയിൽ ലഭിക്കുന്ന അധിക ജലത്തിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ചും കരാറിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. മധുരയ്‌ക്കടുത്തുള്ള ഓട്ടൻഛത്രം, കീരനൂർ, നെയ്‌ക്കരപ്പട്ടി എന്നിവിടങ്ങളിലേക്കായി 930 കോടി രൂപയുടെ പദ്ധതിക്കാണ് തമിഴ്നാട് ഭരണാനുമതി നൽകിയിരിക്കുന്നത്. ഇതു പറമ്പികുളം ആളിയാർ പദ്ധതി കരാറിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Related Articles

Back to top button