India

ഉപഗ്രഹ അധിഷ്ഠിത സംവിധാനങ്ങളുടെ പ്രവർത്തന സന്നദ്ധത പരീക്ഷിച്ച് ഇന്ത്യൻ  സൈന്യം

“Manju”

ന്യൂഡൽഹി:ഉപഗ്രഹ അധിഷ്ഠിതമായ സംവിധാനങ്ങളുടെ പ്രതിരോധ ശേഷി പരിശോധിക്കുന്നതിനായി പരീക്ഷണം നടത്തി ഇന്ത്യൻ സൈന്യം.ആദ്യമായാണ് ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി് ഇത്തരത്തിലുള്ള അഭ്യാസം നടത്തുന്നത്. സ്‌കൈലൈറ്റ് എന്ന രഹസ്യനാമത്തിലാണ് ഈ അഭ്യാസം നടന്നത്.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുപയോഗിക്കുന്നവയുടെ പ്രവർത്തന സന്നദ്ധതയും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പരിശീലനവും പരീക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ആൻഡമാൻ ദ്വീപുകൾ മുതൽ വടക്കൻ അതിർത്തി മേഖല വരെ ഉൾപ്പെടുത്തി കൊണ്ടുള്ള അഭ്യാസ പ്രകടനമായിരുന്നു നടന്നത്. ബഹിരാകാശ, ഗ്രൗണ്ട് വിഭാഗങ്ങളുടെ ചുമതലയുള്ള വിവിധ ഏജൻസികളും ഐഎസ്ആർഒയും അഭ്യാസത്തിൽ പങ്കെടുത്തു.

നൂറുകണക്കിന് ആശയവിനിമയ ടെർമിനലുകളെ ബന്ധിപ്പിക്കുന്ന നിരവധി ഐഎസ്ആർഒ ഉപഗ്രഹങ്ങളുടെ സേവനം ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നു. സ്റ്റാറ്റിക് ടെർമിനലുകൾ, ട്രാൻസ്‌പോർട്ടബിൾ വെഹിക്കിൾ മൗണ്ടഡ് ടെർമിനലുകൾ, മാൻ-പോർട്ടബിൾ, ചെറിയ ഫോം ഫാക്ടർ മാൻ-പാക്ക് ടെർമിനലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ബഹിരാകാശത്ത് വിവിധതരത്തിലുള്ള സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നും പരിശീലനത്തിൽ വ്യക്തമാക്കി.

അതിർത്തി പ്രദേശങ്ങളിൽ ഉപഗ്രഹ ആശയവിനിമയ ശൃംഖലകൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നുണ്ട്. നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കും സ്വന്തമായി ഒരു ഉപഗ്രഹമുണ്ടെങ്കിലും 2025-ഓടെ അത് കരസേനയ്‌ക്ക് സ്വന്തമാകും.ഡിഫൻസ് അക്വിസിഷൻ കൗൺസിൽ മാർച്ചിൽ സൈന്യത്തിന്റെ ഉപഗ്രഹമായ ജിസാറ്റ്-7ബിക്ക് അനുമതി നൽകിയിരുന്നു. ഭൂമിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കും വിമാനങ്ങൾ, വ്യോമ പ്രതിരോധ ആയുധങ്ങൾ,ഫയർ സപ്പോർട്ട് പ്ലാറ്റ്ഫോമുകൾ എന്നിവയ്‌ക്ക് ആശയവിനിമയം നടത്താവുന്ന തരത്തിലാകും ഇത് രൂപ കൽപ്പന ചെയ്യുക.

Related Articles

Back to top button