InternationalLatest

ചിന്തന്‍ ശിബിര്‍ ആദ്യത്തേത് ഒമാനില്‍

“Manju”

മസ്കത്ത്: എ.ഐ.സി.സി, കെ.പി.സി.സി മാതൃകയില്‍ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയും വിദേശ രാജ്യങ്ങളിലെ നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച്‌ അതത് രാജ്യങ്ങളിലെ നിയമത്തിനു വിധേയമായി ചിന്തന്‍ ശിബിര്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്തു ശങ്കരപിള്ള അറിയിച്ചു. സാമൂഹിക, ആതുരസേവന രംഗത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന നവസങ്കല്‍പ് ചിന്തന്‍ ശിബിര്‍ മാതൃകയില്‍ നടത്താനാണ് നിര്‍ദേശം.രാഷ്ട്രീയ പ്രസംഗങ്ങള്‍ ഒഴിവാക്കി വിവിധ സാമൂഹിക വിഷയങ്ങളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിശീലന ക്ലാസുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കുമ്ബളത്തു ശങ്കരപിള്ള വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഒമാനില്‍ ഈമാസം 26ന് പ്രവാസ ലോകത്തെ ആദ്യ ചിന്തന്‍ ശിബിര്‍ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കും. ഒ.ഐ.സി.സിയുടെ ആഗോളതല അംഗത്വ വിതരണത്തിന് തുടക്കം കുറിച്ചെന്നും മൂന്നുലക്ഷം അംഗങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button