Uncategorized

ഒമ്പത് കുടുംബങ്ങള്‍ക്ക് 30 സെന്‍റ് ഭൂമി നല്കി ഉഷ ടീച്ചര്‍

“Manju”

ഒറ്റപ്പാലം: ഒരു തുണ്ട് ഭൂമിയുടെ പേരില്‍ പോലും പരസ്പരം വാളോങ്ങുന്നവരറിയണം… ഉഷ ടീച്ചറുടെ നന്മ മനസ്. ഇത് ഉഷ വാര്യര്‍. ചുനങ്ങാട് എംഎസ് വിഎം യുപി സ്കൂള്‍ പ്രധാനധ്യാപിക. കയറി കിടക്കാന്‍ ഇടമില്ലാതെ സ്വന്തം ദുര്‍വിധിയെ ശപിച്ച്‌ കഴിഞ്ഞിരുന്ന ഒമ്പത് കുടുംബങ്ങള്‍ക്ക് ഇവര്‍ സമ്മാനിച്ചത് തന്റെ 30 സെന്‍റ് ഭൂമിയാണ്. പിതാവ് തൃശൂര്‍ പൂക്കോട്ടു വാര്യത്ത് ഈശ്വരന്‍കുട്ടി വാര്യരുടെ സ്മരണാര്‍ത്ഥമാണ് ഉഷ ടീച്ചര്‍ നിര്‍ധനര്‍ക്ക് ഭൂമി ദാനം ചെയ്തത്.

ഒരു വര്‍ഷം മുന്പാണ് ഇദ്ദേഹം മരിച്ചതെന്നും മുന്പ് തന്നെ ഭൂമി നല്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ടീച്ചര്‍ പറഞ്ഞു. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് വിനോഭാ ഭാവേയുടെ ആദര്‍ശമുള്‍കൊണ്ടു കൊണ്ടൊന്നുമല്ല ഇവര്‍ സൗജന്യമായി നിര്‍ധനര്‍ക്ക് ഭൂമി നല്കിയത്. ടീച്ചര്‍ താമസിക്കുന്ന ചുനങ്ങാട് ശ്രീനികേതിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന സഹജീവികളുടെ വേദനയും യാതനയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്കിവരെ എത്തിച്ചത്.
കുടുംബത്തില്‍ സ്ത്രീകളുടെ പേരിലാണ് മൂന്ന് സെന്‍റ് ഭൂമിയും പത്തടി വീതിയില്‍ വഴിയും രജിസ്ട്രര്‍ ചെയ്ത് നല്കിയത്. അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇതിനായി വാര്‍ഡ് മെന്പര്‍മാരെ നിയോഗിച്ചു.
ഭൂമി ലഭ്യമായവരില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചവരും അന്ധരുമുണ്ട്.
2016ല്‍ പ്രദേശത്ത് അങ്കണവാടി ആരംഭിക്കുന്നതിനും ഇവര്‍ മൂന്ന് സെന്‍റ് ഭൂമി സൗജന്യമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിനു നല്കിയിരുന്നു.
തന്റെ പ്രവൃത്തി വഴി ഒമ്പത് പേരെയെങ്കിലും ഭൂമിയുടെ അവകാശികളാക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഉഷ ടീച്ചര്‍.

Related Articles

Back to top button