IndiaLatest

ഇനി ബി.ഡി.എസും അഞ്ചര വര്‍ഷം

“Manju”

ന്യൂഡല്‍ഹി: എംബിബിഎസ് പോലെ, ബിഡിഎസും (ഡെന്‍റല്‍ യുജി) അഞ്ചര വര്‍ഷമാകുന്നു. സെമസ്റ്റര്‍ സമ്പ്രദായം, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.

പാഠ്യപദ്ധതിയിലെ പ്രധാന മാറ്റം കോഴ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ്. നിലവില്‍, നാല് വര്‍ഷത്തെ കോഴ്സും ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പും എന്നത് (ഹൗസ് സര്‍ജന്‍സി) നാലര വര്‍ഷത്തെ കോഴ്സും എംബിബിഎസിന് സമാനമായ ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പും ആയി മാറും. വാര്‍ഷിക സമ്പ്രദായം നിര്‍ത്തലാക്കി സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കും.

ആകെ ഒന്‍പത് സെമസ്റ്ററുകള്‍. ഓരോന്നിലും നാല് വിഷയങ്ങള്‍. ആദ്യത്തെ രണ്ടെണ്ണം പൂര്‍ത്തിയാക്കിയ ശേഷം, അടുത്തത് പഠിക്കാനുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മേലുള്ള അധിക സമ്മര്‍ദ്ദം ഒഴിവാക്കാനാണിത്. കോഴ്സുകളെ ഇലക്ടീവ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കും. മെഡിക്കല്‍ ബയോഎത്തിക്സ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ ഫൗണ്ടേഷനില്‍ ഉള്‍പ്പെടുത്തും. സ്ലീപ് ഡെന്റിസ്ട്രി, ഫൊറന്‍സിക് ഓഡന്റോളജി, സാമൂഹികനീതി, യോഗ, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഇലക്ടീവില്‍ ഉള്‍പ്പെടും.

സ്പോര്‍ട്സ്, യോഗ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്രെഡിറ്റ് പോയിന്‍റുകള്‍ നല്‍കും. ഇതിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് വിഷയങ്ങള്‍ക്കൊപ്പം മറ്റ് വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ കഴിയും

Related Articles

Back to top button