ഉത്തർപ്രദേശിൽ U17 കബഡി താരങ്ങൾക്ക് അപമാനം. ഉച്ച ഭക്ഷണം നൽകിയത് ശുചിമുറിയിൽ വച്ച്. സഹാറൻപൂറിലെ ഡോ. ഭീംറാവു അംബേദ്കർ സ്റ്റേഡിയത്തിലാണ് സംഭവം. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്‌സേനയെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം.
താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിതരണം ചെയ്തത്. പകുതി വേവിച്ച ഭക്ഷണമാണ് നല്‍കിയതെന്നും വൃത്തിഹീനമായ സാഹചര്യമായിരുന്നു ശുചിമുറിയില്‍ ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്.
പൂരി ഉള്‍പ്പെടെയുള്ള ഭക്ഷണം ഒരു ശുചിമുറിയിലെ നിലത്ത് ഒരു പേപ്പര്‍ വിരിച്ചാണ് വച്ചിരുന്നത്. താരങ്ങളെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.