Latest

അയോദ്ധ്യ ഇന്ന് ദീപപ്രഭയിൽ; തെളിയാൻ പോകുന്നത് പതിനെട്ട് ലക്ഷം ദീപങ്ങൾ

“Manju”

അയോദ്ധ്യ: ശ്രീരാമരാജ്യാഭിഷേകത്തിന്റെ ആദ്ധ്യാത്മിക പ്രഭ ഇന്ന് അയോദ്ധ്യാനഗരത്തിൽ ചൊരിയുക പതിനഞ്ച് ലക്ഷം ദീപങ്ങളിലൂടെ. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച് ദീപം തെളിയിക്കുമ്പോൾ ആ ചടങ്ങും ആഗോള തലത്തിൽ ശ്രദ്ധനേടും. നദിക്കരയിലും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളിലും അരമണിക്കൂറി നുള്ളിൽ അവർ 15 ലക്ഷം ദീപം ക്ഷേത്ര പരിസരത്തും മൂന്ന് ലക്ഷം പല സ്ഥങ്ങളിലുമായും തെളിയിക്കുന്നതോടെ ഇന്നത്തെ ചടങ്ങ് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്.22,000 സന്നദ്ധപ്രവർത്തകരാണ് ദീപങ്ങൾ തെളിയിക്കാൻ നിയോഗിക്ക പ്പെട്ടിരിക്കുന്നത്. 2017 മുതലാണ് വിപുലമായ ദീപക്കാഴ്ച ദീപാവലി നാളിൽ സംഘടിപ്പിച്ചു തുടങ്ങിയത്.

ശ്രീരാമ പാദം പതിഞ്ഞ കടവുകളെന്ന് പ്രസിദ്ധമായ രാം കി പൗഡിയെന്ന സരയൂ നദിക്കരരംഗോലികളാൽ അതിമനോഹരമാക്കിയിട്ടിട്ടുണ്ട്. അവിടെ കുത്തുകളിട്ട് രണ്ടും മൂന്നും അടി അകലത്തിൽ ചതുരങ്ങൾ തീർത്താണ് അതിന്മേൽ ചിരാതുകൾ വെച്ചിരി ക്കുന്നത്. ഒരാൾ 256 ദീപങ്ങളാണ് കത്തിക്കേണ്ടത്. നിരവധി സ്‌ക്കൂൾ വിദ്യാർത്ഥികളും സന്നദ്ധസേവനത്തിനെത്തിയിട്ടുണ്ട്. ദീപക്കാഴ്ചയ്‌ക്കൊപ്പം ഹരിദ്വാറിലെ ഗംഗാ ആരതിയ്‌ക്ക് സമാനമായ സരയൂ ആരതിയും നടക്കുമെന്ന് ശ്രീരാമക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചു.

ലക്ഷക്കണക്കിന് ജനങ്ങൾ സാക്ഷിയാകുന്ന ചടങ്ങിൽ ലേസർ ഷോകളും സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സന്നിഹിതനാകുന്ന ചടങ്ങിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കലാപരിപാടികളും നടക്കുന്നുണ്ട്. രാംലീല ചടങ്ങുകളിൽ റഷ്യയിൽ നിന്നടക്കമുള്ള വിവിധ വിദേശരാജ്യങ്ങളിലെ നൃത്തസംഘങ്ങൾ രാമായണ കഥകൾ അവതരിപ്പിക്കും. പുഷ്പക വിമാനത്തിൽ പറന്നിറങ്ങുന്ന ശ്രീരാമചന്ദ്രനും സീതയും ലക്ഷ്ണനേയും ചിത്രീകരിക്കുന്ന ബാലേ കാണികളെ രാമായണ കാലഘട്ടത്തിലേയ്‌ക്ക് കൂട്ടികൊണ്ടുപോകും.

Related Articles

Back to top button