വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവല്ല: കളിക്കുന്നതിനിടയിൽ ചെവിക്കുതാഴെ വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങര പതിമൂന്നാം വാര്‍ഡില്‍ കോച്ചാരിമുക്കം പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകള്‍ അംജിത അനീഷാണ്(13) മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകീട്ട് 5.30-ന് വീടിനുസമീപത്തെ പുരയിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴാണ് ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റത്. ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂറിനുള്ളില്‍ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടര്‍ന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലേക്ക് അണുബാധ പടര്‍ന്നതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി.തിരുവല്ല എം ജി എം സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അംജിത. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.