രാജ്യത്ത് നിന്നും ദാരിദ്ര്യം അതിവേഗം ഇല്ലാതാക്കുന്നതില്‍ വൻകിട ലോകരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ ഇന്ത്യയാണ് മുന്നിട്ടുനില്‍ക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെ ഐക്യരാഷ്ട്ര സംഘടന പ്രശംസിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് മൊത്തം 415 ദശലക്ഷം ആളുകളാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്. കൂടാതെ, 25 രാജ്യങ്ങള്‍ ആഗോള ദാരിദ്ര സൂചിക പകുതിയായി കുറച്ചിട്ടുണ്ട്.
2010-14 കാലയളവില്‍ ചൈന 69 ദശലക്ഷവും, 2012-17 കാലയളവില്‍ ഇൻഡോനേഷ്യ 8 ദശലക്ഷവും ദാരിദ്ര്യം ഇല്ലാതാക്കിയിട്ടുണ്ട്. 2012-19 കാലയളവില്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലും 26 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. അതേസമയം, കംബോഡിയ, ഇന്ത്യ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, വിയറ്റ്നാം, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍.