സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിനു താത്കാലിക ചുമതല നല്കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു. ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂരിനാണു പകരം ചുമതല. പുതിയ മേജര്‍ ആര്‍ച്ച്ബിഷപിനെ അടുത്ത മാസം നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും. 12 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്ന് മാര്‍ ആലഞ്ചേരി വിരമിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് മാര്‍പാപ്പയ്ക്കു രാജിക്കത്തു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വീണ്ടും രാജിക്കത്തു നല്കി. ഇപ്പോഴാണ് രാജി മാര്‍പാപ്പ അംഗീകരിച്ചതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
Related Articles
Check Also
Close
-
ഗുരുവിന്റെ ജന്മഗൃഹം ലോകതീർത്ഥാടന കേന്ദ്രമാകും – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിApril 3, 2022 3:15 PM