തൃശ്ശൂർ: ‘പരദേശി’ എന്ന സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് നല്‍കാനിരുന്ന ദേശീയ അവാർഡ് അട്ടിമറിച്ചെന്ന് സംവിധായകന്‍ സിബി മലയില്‍. സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചുവെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശിക്ക് സംവിധായകൻ, ചമയം , ഗാനരചന, ഗായിക എന്നി വയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനാ യി ശക്തമായി വാദിക്കുകയും ചെയ്തു . സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു .
എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെ സ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു . സുജാ തയ്ക്കെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റിലെ‘ ശ്രേയാഘോഷാലിന്റെ പാട്ട് കേട്ടി ട്ടില്ലേയെന്ന് ചോദിച്ചു . അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടു വന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു . ജൂറിക്ക് രഹസ്യ സ്വഭാ വമുണ്ടെങ്കിലും കാലം കുറേയായതു കൊണ്ടണ് ഇപ്പോൾ ഈ വിവരം പുറത്തു പറയു ന്നത്. അന്ന് മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മി കച്ചനടന് അവാ ഡ് കൊ ടുത്തൂടെയെന്നും എന്നാൽ, അവാർഡ് ദാന പരിപാടി കൊഴുക്കുമെന്നും ചെയർമാ ൻ പറഞ്ഞിരുന്നു . ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാ പ്ര വർത്തകർ അവാർഡുകൾ നേടുന്നതു തന്നെ വലിയസംഭവമാണ് –സി ബി മലയി ൽ പറഞ്ഞു.