സിപിഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അന്തരിച്ചു
തിരുവനന്തപുരം: സി.പി.ഐ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി (73) അന്തരിച്ചു. ഏറെ നാളായി പ്രമേഹ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
സംസ്കാരം വെഞ്ഞാറമ്മൂടുള്ള സ്വവസതിയിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്നു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, മുൻമന്ത്രി സി. ദിവാകരൻ, സ്ഥലം എം.എൽ.എ. ഡി.കെ. മുരളി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.ഐ. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, നാഷണൽ കൗൺസിലംഗം സത്യൻ മുഖേരി, ജില്ലാ ട്രഷറർ എ.എം. റൈസ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ജനയുഗം ചെയർമാൻ എൻ. രാജൻ, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാല്‍ അശോകൻ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ആർ.വി. നിഖിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന പേയ്‌മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. തുടർന്ന് ആർ.എസ്.പിയിൽ ചേര്‍ന്നെങ്കിലും പിന്നീട് ബി.ജെ.പിയിലെത്തി. അമിത് ഷാ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ബി.ജെ.പി. പ്രവേശം. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.