KeralaLatest

ദില്ലി ചലോ മാര്‍ച്ചുമായി വീണ്ടും കര്‍ഷകര്‍; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു. ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.

കൂടുതല്‍ കര്‍ഷകര്‍ പിന്തുണയുമായി ശംഭു അതിര്‍ത്തിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കര്‍ഷകരും പൊലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.

ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം അതിര് വിടരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. അക്രമ സമരങ്ങളിലെക്ക് കടക്കരുതെന്ന് കര്‍ഷകരോട് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ഡ ആവശ്യപ്പെട്ടു.

അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പ്രശ്‌നപരിഹാരത്തിനായി ഉടന്‍ തന്നെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടന നേതാക്കളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കും.

Related Articles

Back to top button