ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തില്‍ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവല്‍ ഒരു സിനിമയായി വരുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ പ്രേക്ഷകരോട് പറയുകയാണ് സംവിധായകൻ ബ്ലെസ്സി.
വായിച്ച പുസ്‍തകം അങ്ങനേ തന്നെ സിനിമയില്‍ കാണാനാരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. “ആദ്യത്തെ വെല്ലുവിളി അതാണ്. നോവലിനപ്പുറം വായനക്കാർ കാണാത്ത കാര്യങ്ങളിലേക്ക് സിനിമയില്‍ എത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. ബെന്യാമിൻ ജീവിതം പുസ്‍തകമായപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സിനിമയില്‍ പലതും കാണിക്കേണ്ട ആവശ്യമില്ല. പറയാതെ പോയത് കൂടുതല്‍ പറയാനാണ് താൻ ശ്രമിച്ചത്. ബെന്യാമിൻ കാണാത്ത മരുഭൂമിയിലെ കാഴ്‍ചകള്‍ പകർത്താനാണ് ശ്രമിച്ചത്” സംവിധായകൻ ബ്ലെസ്സി വ്യക്തമാക്കുന്നു. പുസ്‍കത്തിന്റെ ഒരു ഡോക്യുമെന്റേഷനല്ല ആടുജീവിതം സിനിമ എന്നും ഒരു വ്യക്തിത്വമുണ്ടാകുമെന്നാണ് സംവിധായകൻ ആത്മവിശ്വാസത്തോടെ പറയുന്നത്.
ബെന്യാമിൻറെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം‘ സിനിമ ബ്ലെസ്സി ഒരുക്കുന്നത്. റിലീസ് മാർച്ച് 28നാണ് ആയിരിക്കും. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. ആടുജീവിതത്തില്‍ നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജെത്തുന്നത്. രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം‘ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലെസിയും തുടങ്ങിയത്. അതേവർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോർദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തർദേശീയ വിമാന സർവ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി.
2022 മാർച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോർദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കർഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂർത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനർ. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആർ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിർവഹിക്കുന്നത്.