KeralaLatest

വിദ്യാര്‍ഥിനിക്ക് തുണയായി കേരളാ പൊലീസ്

“Manju”

നീറ്റ്‌ പരീക്ഷയ്ക്ക് സെന്റര്‍ മാറിപ്പോയ വിദ്യാര്‍ഥിനിയെ‌യും കൊണ്ട് 15 മിനിറ്റില്‍ പത്തുകിലോമീറ്റര്‍ പാഞ്ഞ്‌ പൊലീസ്‌ ജീപ്പ്‌. അരമണിക്കൂറുകൊണ്ട്‌ വിദ്യാര്‍ഥിനി അനുഭവിച്ച ടെന്‍ഷന്‍ അവസാനിപ്പിച്ചത്‌ അമ്പലപ്പുഴ എസ്‌ഐ ടോള്‍സണ്‍ പി ജോസഫും പൊലീസുകാരന്‍ ജോജിയും.

ചെട്ടികുളങ്ങര കണ്ണമംഗലം ദേവിക വീട്ടില്‍ ആര്‍ച്ചദാസിനാണ്‌ പരീക്ഷ സെന്റര്‍ മാറിയത്‌. ഹാള്‍ ടിക്കറ്റില്‍ സെന്ററിനൊപ്പം നിയര്‍ അമ്പലപ്പുഴ എന്നാണ്‌ ഉണ്ടായിരുന്നത്‌. അച്ഛന്‍ ദാസിനും അച്ഛന്റെ സുഹൃത്ത്‌ രതീഷിനുമൊപ്പമാണ്‌ അമ്പലപ്പുഴ നീര്‍ക്കുന്നം അല്‍ഹുദ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലേക്ക്‌ ആര്‍ച്ച എത്തിയത്.

ഹാളിലെത്തിയശേഷമാണ്‌ സെന്റര്‍ മാറിയവിവരം അറിഞ്ഞത്‌. സെന്ററില്‍ വിദ്യാര്‍ഥികളെ സഹായിക്കാനുണ്ടായിരുന്ന ആശാ വര്‍ക്കര്‍ രജിത സന്തോഷ് ആര്‍ച്ചയേയുംകൂട്ടി രക്ഷിതാവിനെതേടി പുറത്തേക്ക്‌ വന്നെങ്കിലും കണ്ടില്ല. ഈ സമയമാണ്‌ എസ്‌ഐ എത്തിയത്‌. സമയം 12. 50 നോട്‌ അടുത്തു.

പൊലീസ്‌ ജീപ്പില്‍ ആര്‍ച്ചയേയും കയറ്റി പരീക്ഷ സെന്ററായ എസ്‌ഡിവി സ്‌കൂളിലെത്തി. യാത്രക്കിടെ ആര്‍ച്ചയുടെ അച്ഛന്‍ ദാസിനെ എസ്‌ഐ ഫോണില്‍ ബന്ധപ്പെട്ടു. ‘ആ സമയം പൊലീസ്‌ അങ്കിള്‍മാര്‍ അവിടെ എത്തിയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലായിരുന്നു. അരമണിക്കൂര്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നുആര്‍ച്ചദാസ്‌ പറഞ്ഞു.

Related Articles

Back to top button