തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാണ്. നിലവിലെ എം.പി അടൂർ പ്രകാശ് ഇവിടെ യു.ഡി.എഫിന് വേണ്ടി ജനവിധി തേടുമ്ബോള്‍ എംഎല്‍എ ആയ വി ജോയ് എല്‍.ഡി.എഫിനു വേണ്ടിയും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എൻ.ഡി.എയ്ക്കു വേണ്ടിയും മത്സരത്തിനിറങ്ങുന്നു.
ചിറയിൻകീഴ് ലോക്സഭാ മണ്ഡലം ഇല്ലാതായി പുതുതായി രൂപം കൊണ്ടതാണ് ആറ്റിങ്ങല്‍. പഴയ ചിറയിൻകീഴ് മണ്ഡലം യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരുപോലെ വലിയ വേരോട്ടമുള്ള മണ്ഡലം തന്നെയായിരുന്നു. അവിടെ നിന്ന് പലപ്പോഴായി കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീർ എം.പി ആയിരുന്നിട്ടുണ്ട്. പിന്നീട് തലേക്കുന്നില്‍ ബഷീറിനെ പരായപ്പെടുത്തി സി.പി.എമ്മിലെ എ സമ്ബത്ത് മണ്ഡലം എല്‍.ഡി.എഫിനായി തിരിച്ചു പിടിക്കുകയായിരുന്നു. പിന്നീട് ഇവിടെ മുൻ നിയമസഭാ സ്പീക്കർ വർക്കല രാധാകൃഷ്ണനും ദീർഘനാള്‍ എല്‍.ഡി.എഫിൻ്റെ എം.പി ആയി ഇരുന്നിട്ടുണ്ട്. ശേഷം ചിറയിൻകീഴ് പാർലമെൻ്റ് മണ്ഡലം ഇല്ലാതായി ആറ്റിങ്ങല്‍ മണ്ഡലം രൂപം കൊണ്ടപ്പോള്‍ വീണ്ടും എല്‍.ഡി.എഫിനു വേണ്ടി എ സമ്ബത്ത് ഇവിടെ മത്സരിക്കുകയും സീറ്റ് എല്‍.ഡി.എഫിന് വേണ്ടി നിലനിർത്തുകയുമായിരുന്നു.
അതിനുശേഷം കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോന്നി എം.എല്‍.എ ആയിരുന്ന അടൂർ പ്രകാശിനെ കോണ്‍ഗ്രസ് ഇവിടെ എ സമ്ബത്തിനെതിരെ ഇറക്കി മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കുകയായിരുന്നു. അന്ന് പ്രവചനങ്ങള്‍ കാറ്റി പറത്തി അടൂർ പ്രകാശ് ജയിച്ചത് ചരിത്രം. ഇക്കുറിയും പഴയ ചരിത്രം ആവർത്തിക്കാനുള്ള പ്രവർത്തനത്തില്‍ തന്നെയാണ് അടൂർ പ്രകാശ്. കോണ്‍ഗ്രസിലെ തന്നെ വളരെ ജനകീയ നേതാക്കളില്‍ ഒരാളാണ് അടൂർ പ്രകാശ്. എല്‍.ഡി.എഫിന് മുൻതൂക്കമുള്ള കോന്നി നിയമസഭാമണ്ഡലം എക്കാലവും യു.ഡി.എഫിന് അനുകൂലമാക്കി നിർത്തിയതു തന്നെ അടൂർ പ്രകാശിൻ്റെ കോന്നി മണ്ഡലത്തിലുള്ള പ്രവർത്തന മികവുകൊണ്ട് തന്നെയാണ്.
അടൂർ പ്രകാശ് എം.പി ആയി പോയപ്പോള്‍ കോന്നിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. തിരുവനന്തപുരത്തോടും കൊല്ലത്തോടും ചേർന്ന് കിടക്കുന്ന ലോക്സഭാ മണ്ഡലം കൂടിയാണ് അറ്റിങ്ങല്‍. ഈഴവ സമുദായാംഗങ്ങള്‍ ആണ് ഇവിടെ കൂടുതല്‍. ഇക്കുറി അടൂർ പ്രകാശിനെ വെട്ടാൻ എല്‍.ഡി.എഫ് ഇറക്കിയിരിക്കുന്നത് ആറ്റിങ്ങല്‍ എല്‍.എല്‍.എ ആയ വി.ജോയിയെ ആണ്. വി ജോയിയും വളരെ ജനകീയൻ തന്നെയാണ്.
പാർട്ടി പ്രവർത്തകർക്കിടയില്‍ വലിയ സ്വീകാര്യത വി ജോയിക്കുണ്ട്. അതുകൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാകും എന്ന് സി.പി.എം കരുതുന്നു. എൻ.ഡി.എ യ്ക്ക് വേണ്ടി ബി.ജെ.പി യുടെ സംസ്ഥാനത്തെ കരുത്തനും കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരനും മത്സരിക്കുന്നു. ബി.ജെ.പി യ്ക്കും നല്ല വോട്ട് ബാങ്കുള്ള മണ്ഡലം തന്നെയാണ് ആറ്റിങ്ങല്‍. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. ആറ്റിങ്ങല്‍ ആരെ വരിക്കുമെന്നത് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.