തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽവാസം 22 വർഷം പിന്നിട്ടു. ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. ഗവർണർ ഫയലിൽ ഒപ്പു വച്ചെങ്കിലും പുറത്തിറങ്ങണമെങ്കിൽ മണിച്ചന് 20 ലക്ഷം രൂപ പിഴ കെട്ടി വയ്ക്കേണ്ടി വരും. മണിച്ചന്റെ ജയിൽ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Related Articles
തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ പുതിയതായി സ്ഥാപിച്ച 9216 പുതിയ സ്പിൻഡിലുകൾ പ്രവർത്തനമാരംഭിച്ചു.
August 12, 2020 3:49 PM
Check Also
Close