റാഫേല്‍ വിമാനങ്ങള്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം
ശ്രീജ.എസ്
ന്യൂഡല്‍ഹി : അഞ്ച് റാഫേല്‍ വിമാനങ്ങളുടെ ആദ്യസെറ്റ് ഇന്ന് ഫ്രാന്‍സില്‍ നിന്ന് പറന്ന്
ഇന്ത്യൻ വ്യോമസേനയ്ക്കായി (ഐ.എ.എഫ്) വാങ്ങിയ, അഞ്ച് ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ന് രാവിലെ ഫ്രാൻസിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ടു ബുധനാഴ്ച ഇന്ത്യയിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയില്‍ ലയിക്കും. മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഡബിൾ സീറ്റർ വിമാനങ്ങൾ ഈ അഞ്ചിൽ ഉൾപ്പെടുന്നു.
36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 2016ല്‍ ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ആ കരാറിലെ ആദ്യ സെറ്റ് വിമാനങ്ങളാണ് ബുധനാഴ്ച എത്തുന്നത്.
വിമാനത്തിന്റെ യാത്ര രണ്ട് ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.റഫാല്‍ വിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാർ വിമാനങ്ങൾ നിയന്ത്രിക്കും.ആദ്യ ഘട്ട യാത്രയ്ക്കിടെ വായുവിൽ വച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധന ടാങ്കർ, ഇന്ത്യൻ പൈലറ്റുമാർക്ക് വേണ്ട പിന്തുണ നൽകും.
ഫ്രാന്‍സില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രാമധ്യ യു എ ഇയിലെ ഫ്രഞ്ച് വ്യോമയാന കേന്ദ്രത്തിലിറക്കി വിമാനത്തില്‍ ഇന്ധനം നിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ 2020 ജൂലൈ 29 ന് വിമാനങ്ങൾ അമ്പാലയിലെ എയർഫോഴ്സ് സ്റ്റേഷനിൽ എത്തും. റഫാല്‍ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി സ്ക്വാഡ്രൺ നമ്പർ 17 , “ഗോൾഡൻ ആരോസ്” എയർഫോഴ്സ് സ്റ്റേഷനിൽ വിപുലീകരിക്കും