സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. 15ന് കേന്ദ്രവുമായി അടുത്ത ചര്‍ച്ച നടത്തുമെന്നും സംഘടനകള്‍ അറിയിച്ചു.മകരസംക്രാന്തി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിക്കുമെന്നും ജനുവരി 18ന് വനിതാ കര്‍ഷകര പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കര്‍ഷകരുമായി സംവദിക്കാനും ഗ്രാമസന്ദര്‍ശനം നടത്താനുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാര്‍ അടിച്ചുതകര്‍ത്തു. മഹാകിസാന്‍ പഞ്ചായത്ത് എന്ന പരിപാടിയുടെ കര്‍ണാലിലെ വേദിയാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ഖട്ടര്‍ പരിപാടി റദ്ദാക്കി.