KeralaLatest

യുവനടന് ദാരുണാന്ത്യം

“Manju”

 

കൊല്ലം • സിനിമയിൽ അഭിനയിച്ചു തീർത്ത രംഗങ്ങൾ ജീവിതത്തിന്റെ ക്ലൈമാക്സിൽ ആവർത്തിച്ച് ഗോഡ്ഫ്രെ മടങ്ങി. ഉറ്റവർക്കും ഉടയവർക്കും ഓർത്തുവയ്ക്കാൻ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി. കഴിഞ്ഞ രാത്രി തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു മരിച്ച ഗോഡ്ഫ്രെ(36)യുടെ ജീവിതാന്ത്യം, താൻ നായകനായ സിനിമയിലെ അന്ത്യരംഗങ്ങളുടെ തനിയാവർത്തനമായി.
ആംബുലൻസിലെ വിലാപയാത്ര പോലും എഴുതിത്തയാറാക്കിയ അതേ കഥാരംഗങ്ങളായി. 4 വർഷം മുൻപ് സുഹൃത്ത് ഷൈജുവുമായി ചേർന്നു നിർമിച്ച ‘ദ് ലവേഴ്സ്’ എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ്ഫ്രെ. ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്ഐ: ജോൺ റോഡ്രിഗ്സിന്റെ മകനായ ഗോഡ്ഫ്രെ, പ്രാക്കുളത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേയായിരുന്നു അപകടം.

ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റർ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങൾ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാൻ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല. ജീവിതാന്ത്യത്തിലേക്ക് ആ രംഗങ്ങൾ പകർത്തിവയ്ക്കാൻ ഫൊട്ടോഗ്രഫർ കൂടിയായ അവൻ നേരത്തെ തീരുമാനിച്ച പോലെ. അമ്മ: ഫിലോ. സഹോദരങ്ങൾ: ആശ, ആന്റണി.

Related Articles

Back to top button