IndiaLatest

യുകെ മലയാളികള്‍ക്കിടയിലെ അപൂര്‍വ നേട്ടവുമായി ജോളി ജോര്‍ജ്

“Manju”

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ മാനസികാരോഗ്യം സംബന്ധിച്ച തന്റെ നിരീക്ഷണവുമായി എത്തിയ മലയാളി യുവതിയുടെ അപൂര്‍വ കഥയുമായി ബ്രിട്ടീഷ് മൈഗ്രെഷന്‍ മ്യുസിയം .
ഒരു സാധാരണ വിദ്യാര്‍ത്ഥിയായി എത്തി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് ലെക്ച്ചര്‍ ആയും ഒടുവില്‍ സ്ഥിരം അദ്ധ്യാപികയും ആയി മാറിയ ജോളി ജോര്‍ജ് ഓരോ വര്‍ഷവും യുകെയില്‍ എത്തുന്ന അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മാറുകയാണ് . ജോളിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ബ്ലാക് ബോര്‍ഡില്‍ വിരിയുന്ന നിറമുള്ള അക്ഷരങ്ങളാണ് ഓരോ പ്രവാസിയുടെയും ജീവിതം . കഷ്ടപ്പാടുകള്‍ നിറഞ്ഞ പ്രതിസന്ധി കാലങ്ങള്‍ക്കു ശേഷം ഒടുവില്‍ മാത്രം തെളിയുന്ന നിറമുള്ള അക്ഷരമാവുകയാണ് ഓരോ പ്രവാസിയും .
യുകെ മലയാളികള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി അംഗങ്ങളായി ജോലി ചെയ്യുന്നവര്‍ ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ ജോളിയെ പോലെ ശ്രദ്ധ നേടിയ മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ് . നാലു വര്ഷം മുന്‍പ് പാര്‍ലിമെന്റില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ച ജോളിയുടെ ശ്രോതാകകളായി സദസില്‍ കാത്തിരുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വമ്ബന്മാരും യൂണിവേഴ്‌സിറ്റികളായിലെ അക്കാദമിക് തലവന്മാരും ഒക്കെ ആയിരുന്നു . മാനസിക ആരോഗ്യത്തിലെ ലോകം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് ജോളി തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത് . വിഷയത്തിലെ ആഴത്തില്‍ ഉള്ള കണ്ടെത്തലുകള്‍ക്ക് നിറഞ്ഞ കയ്യടിയും സ്വന്തമാക്കിയാണ് ജോളി അന്ന് മടങ്ങിയതും .
എന്നാല്‍ ഇപ്പോള്‍ മൈഗ്രെഷന്‍ മ്യുസിയം പബ്ലിക്ശേഷനില്‍ ജോളിയുടെ ഔദ്യോഗിക ജീവിത കഥ പുറത്തു വന്നതോടെ അത് യുകെ മലയാളികള്‍ക്കിടയില്‍ തന്നെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് . 2008 ല്‍ പഠിക്കാന്‍ എത്തിയ ബെഡ്ഫോര്‍ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ഇപ്പോള്‍ സ്ഥിര അദ്ധ്യാപികയായി എന്നതും ജോളിയുടെ കാര്യത്തില്‍ കൗതുകമായി മാറുകയാണ് . താന്‍ യുകെയില്‍ വിദ്യാര്‍ത്ഥി ആയി എത്തുന്നതും തുടര്‍ന്ന് മക്കളോടൊപ്പം വിദ്യാര്‍ത്ഥി ആയി തുടരേണ്ടി വന്നതും ഒക്കെ ഓര്‍ത്തെടുക്കുമ്ബോള്‍ ജീവിതത്തിലെ പ്രയാസ കാലഘട്ടമാണ് ഈ പ്രവാസി വനിതയുടെ വിജയ വഴികളില്‍ നേട്ടത്തിന് കാരണമായി മാറിയതെന്ന് വക്തമാകുകയാണ് . അധ്വാനമില്ലാതെ ഒരു നേട്ടവും അതിന്റെ ലക്ഷ്യത്തില്‍ എത്തുന്നില്ല എന്നുമാണ് ജോളിയുടെ ജീവിതം പഠിപ്പിക്കുന്നത് .
കുടിയേറ്റക്കാരുടെ വിജയ വഴികളാണ് ബ്രിട്ടീഷ് മൈഗ്രെഷന്‍ മ്യൂസിയം പ്രസിദ്ധീകരിക്കുക . താന്‍ കടന്നു വഴികളില്‍ നിന്നും ഭാഷയും ജീവിതവും വസ്ത്രവും ഭക്ഷണവും ഒക്കെ വെത്യസ്തമായ നാടായാണ് ബ്രിട്ടന്‍ തന്നെ സ്വീകരിച്ചതെന്ന് ജോളി മൈഗ്രെഷന്‍ മ്യുസിയത്തില്‍ എഴുതുന്നു . ഒരു പക്ഷെ ജീവിതം മോഹിച്ചെത്തിയ ഓരോ യുകെ മലയാളിയുടെയും ജീവിത പ്രയാസവും ഏറെയൊന്നും വെത്യസ്തം ആകാനിടയില്ല ജോളിയുടേതില്‍ നിന്നും . എന്നാല്‍ കഠിനാധ്വാനവും ആത്മാര്‍പ്പണവും നല്കാന്‍ തയ്യാറായി എന്നതാണ് ഇന്നത്തെ ജോളിയെ വത്യസ്തയാക്കുന്നത് . ആദ്യകാലങ്ങളില്‍ എവിടെയോ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യ ജീവിയായി മാത്രം നാലു ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിപ്പോയ ഒരാളായിരുന്നു താനെന്നും ജോളി ഓര്‍മ്മിക്കുന്നു .
അക്കാദമിക് രംഗത്തെ മികവുകളാണ് ജോളിയെ തൊഴില്‍ രംഗത്ത് നേട്ടപ്പട്ടികയില്‍ മുന്നില്‍ എത്തിക്കുന്നത് . ഇരട്ട ബിരുദാന്തര ബിരുദം നേടി കേരളത്തില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ലോയില്‍ സ്ട്രാറ്റജിക് മാനേജമെന്റ് , ക്രിമിനോളജി എന്നിവയില്‍ പഠനം നടത്തിയ ജോളി ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം എസ സി സൈക്കോളജിയും പാസായാണ് അദ്ധ്യാപന രംഗത്ത് എത്തുന്നത് . അപ്പ്‌ലൈഡ് സോഷ്യല്‍ സയന്‌സിലാണ് ഇപ്പോള്‍ ജോളിയുടെ മുഴുവന്‍ ശ്രദ്ധയും . കഴിഞ്ഞ നാല് വര്‍ഷമായി ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മറ്റു യൂണിവേഴ്‌സിറ്റികളിലും ഗെസ്‌റ് ലക്‌ച്ചറര്‍ ആയും ജോളി പഠന വഴികളില്‍ വെളിച്ചമായി എത്തുന്നു . തൊഴില്‍ രംഗത്തെ ഗവേഷക വിഷയങ്ങളിലും ജോളി ശ്രദ്ധ നല്‍കുന്നുണ്ട് .
തീര്‍ത്തും ഒറ്റപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലൊരു ഉയിത്തെഴുന്നേല്‍പ്പായിരുന്നു ജോളിയുടെ വിദ്യാര്‍ത്ഥി ജീവിത കാലഘട്ടം . ഇന്ഗ്ലീഷിനെ കൈപ്പിടിയില്‍ ഒതുക്കിയതാണ് വഴി തിരിഞ്ഞു പോകാന്‍ തുടങ്ങിയ ജീവിതത്തെ നിയന്ത്രണ രേഖയിലൂടെ ഓടിച്ചു പോകാന്‍ ജോളിക്ക് ധൈര്യം പകര്‍ന്നത് . ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്, അറിവിന്റെ അവസാനമല്ല എന്ന തിരിച്ചറിവിലാണ് ജോളി ഈ തിരിച്ചു പിടിക്കല്‍ നടത്തിയത് . പിന്നീടങ്ങോട്ട് ഒരു തിരിച്ചു പോക്ക് ജോളിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുമില്ല . ഇന്ഗ്ലീഷിലെ അറിവ് വച്ച്‌ മറ്റൊരാളെ വിലയിരുത്തേണ്ട കാര്യമേ ഇല്ലെന്നാണ് ഇപ്പോള്‍ മൈഗ്രെഷന്‍ മ്യുസിയം കുറിപ്പില്‍ ജോളി കുറിച്ചിടുന്നതും .
പ്രത്യേകിച്ചും പ്രവാസ ജീവിതത്തില്‍ സമ്മിശ്ര വികാരങ്ങളിലൂടെയാകും ഓരോരുത്തരും കടന്നു പോകുക . അതില്‍ നേട്ടങ്ങളും കോട്ടങ്ങളും മാത്രമല്ല സന്തോഷവും സന്താപവും , പ്രണയവും നൈരാശ്യവും , സ്‌നേഹവും വെറുപ്പും ഒക്കെ ഇഴ ചേര്‍ന്ന് കിടന്നിരിക്കും . ചുരുക്കത്തില്‍ ജീവിതം എന്നത് ഒരു ബ്ലാക് ബോര്‍ഡില്‍ വരച്ചിടുന്ന നിറമുള്ള അക്ഷരങ്ങളെ പോലെ തന്നെയാണ് .

Related Articles

Back to top button