പ്രജീഷ് വള്ള്യായി
സംസ്ഥാനത്തെ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം രോഗികള്‍ കഴിഞ്ഞ 14 ദിവസം അവര്‍ ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവരോ ഉണ്ടോ എന്ന് അറിയാത്തതുകൊണ്ടുതന്നെ അവരെ സെക്കൻഡറി കോണ്‍ടാക്ടായി കണക്കാക്കുകയാണ് ചെയ്യുകയെന്നും സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എപ്പിഡമോളജിക്കല്‍ ലിങ്കേജ് അഥവാ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത കുറേ കേസുകള്‍ ഒരേ സ്ഥലത്ത് കണ്ടെത്തുമ്പോഴാണ് സമൂഹവ്യാപനം ഉണ്ടായെന്ന് കണക്കാക്കപ്പെടുക. കേരളത്തില്‍ ഇത്തരം പത്തു-മുപ്പതോളം കേസുകള്‍ കണ്ടെത്തിയില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്ക് അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമല്ലേ എന്നും സ്വാഭാവികമായും സംശയമുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.