IndiaLatest

ചൈനീസ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു റിലയന്‍സ് ജിയോ

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ‘ബോയ്‌കോട്ട് ചൈന’ ക്യാമ്പയിന്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും ചൈനീസ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കുന്നു. ഏറ്റവും പുതുതായി പുറത്തു വരുന്ന വാര്‍ത്ത അമേരിക്ക റിലയന്‍സ് തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നതാണ്.

മിക്ക കമ്പനികളും ചൈനീസ് സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉപേക്ഷിക്കാന്‍ മുന്‍പ് തീരുമാനിച്ചിരിന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച റിലയന്‍സ് ജിയോയെ വാവെയ് പോലുള്ള ചൈനീസ് കമ്പനികളുമായി ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കിയ ലോകത്തെ ‘ക്ലീന്‍ ടെല്‍കോസ്’ പട്ടികയില്‍ ഉള്‍പ്പെടുത്തി.

വിവിധ രാജ്യങ്ങളില്‍ 5ജി നടപ്പിലാക്കായി വാവെയ് ആണ് മുന്നിട്ടിറങ്ങുന്നത്. എന്നാല്‍, ലോകത്തെ പ്രമുഖ ടെലികോം കമ്പനികളായ ടെലിഫോണിക്ക, ഓറഞ്ച്, ജിയോ, ടെല്‍സ്ട്ര, കൂടാതെ മറ്റു ചില കമ്പനികളും ‘ക്ലീന്‍ ടെല്‍കോസ്’ ആയി മാറുന്നു. ചൈനീസ് കമ്പനിയെ ഉപേക്ഷിക്കാന്‍ തയാറായ ജിയോയെ ഡൊണാള്‍ഡ് ട്രംപും പ്രശംസിച്ചിരുന്നു.

ചില രാജ്യങ്ങള്‍ വാവെയെ സുരക്ഷാ ഭീഷണി എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്. 5 ജി നെറ്റ്‌വര്‍ക്കിന്റെ കാര്യത്തില്‍ ചില രാജ്യങ്ങള്‍ക്ക് ചൈനീസ് കമ്പനികളായ വാവെയ് പോലുള്ളവരെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന കാഴ്ചപ്പാടുണ്ട്. ചൈനീസ് കച്ചവടക്കാര്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് അംബാനിയോട് ചോദിച്ചു: ‘നിങ്ങള്‍ 4ജി നടപ്പിലാക്കി. ഇനി 5ജി ചെയ്യാന്‍ പോവുകയാണോ?’. മറുപടിയായി അംബാനി പറഞ്ഞത്, 5ജി ട്രയലുകള്‍ക്കായി ഒരു ചൈനീസ് ഉപകരണ നിര്‍മാതാക്കളില്ലാത്ത ലോകത്തിലെ ഏക നെറ്റ്‌വര്‍ക്ക് റിലയന്‍സ് ജിയോയാണ് എന്നാണ്. ഇതിനോട് ട്രംപ് പ്രതികരിച്ചത്: ‘അത് നല്ലതാണ്!’ എന്നായിരുന്നു. രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ റിലയന്‍സ് ജിയോ സാംസങ്ങിനെപ്പോലുള്ള ചൈനീസ് ഇതര ഉപകരണ നിര്‍മാതാക്കളുമായി മാത്രമേ പങ്കാളിത്തമുള്ളൂ.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. അമേരിക്കന്‍ ജനതയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പെരുമാറുന്നത്. ഈ ഭീഷണിയെ ട്രംപ് ഭരണകൂടം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതില്‍ ചൈന ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ തുച്ഛമാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

Related Articles

Back to top button