കണ്ണൂര്‍: തന്റെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനെ ഫോണില്‍ വിളിച്ച് അനുമോദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി സംഭാവന ചെയ്ത ശ്രീ. ജനാര്‍ദ്ദനനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനന്‍ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായി ഇന്ന് സമൂഹത്തിന്റെ മുമ്പാകെ ഉയര്‍ന്നുനില്‍ക്കുകയാണ്.
ഞാന്‍ 50 ശതമാനം കമ്മ്യൂണിസ്റ്റായതു കൊണ്ടാണ് ഈയൊരു കാര്യം ചെയ്യാന്‍ സാധിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 100 ശതമാനം കമ്മ്യൂണിസ്റ്റ് ആകുക എന്നാല്‍ ജീവന്‍ പോലും സമൂഹത്തിന് വേണ്ടി ത്യജിക്കാന്‍ തയ്യാറാവുക എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറയുകയുണ്ടായി.
ചെറിയ വരുമാനമുള്ള തൊഴിലാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെങ്കിലും അന്തസുറ്റ ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയുണ്ടായി (ബി ടെക് ബിരുദധാരികള്‍).
ഇതിനിടയില്‍ വലിയ സമ്പാദ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരിമിതമായ സമ്പാദ്യം പോലും മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ അദ്ദേഹം കാണിച്ച വലിയ മനസ് ഇന്ന് എല്ലാവരാലും ആദരിക്കപ്പെടുകയാണ്. സഖാവ് ജനാര്‍ദ്ദനനും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ