കോവിഡ് ചികില്‍സയ്ക്ക് സംസ്ഥാനത്ത് 187 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 20,404 കിടക്കകള്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
742 കേന്ദ്രങ്ങള്‍കൂടി നാളത്തോടെ തയ്യാറാകും. ഇതോടെ കിടക്കകളുടെ എണ്ണം 69,215 ആകും. 305 ഡോക്ടര്‍മാരെയും 505 നഴ്സുമാരെയും 62 ഫാര്‍മസിസ്റ്റുകളെയും 27 ലാബ് ടെക്നീഷ്യന്മാരെയും നിയോഗിച്ചിട്ടുണ്ട്.
രോഗവ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.