IndiaKannurKeralaLatestMalappuramThiruvananthapuramThrissur

കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളുടെ നിരക്ക് നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട കൊവിഡ് നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവിറക്കി. എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ നിരക്കുകള്‍ സംബന്ധിച്ചുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ജനറല്‍ വാര്‍ഡ് – 2300 രൂപ, എച്ച്‌.ഡി.യു. – 3300 രൂപ, .സി.യു. – 6500 രൂപ, .സി.യു. വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ – 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പി.പി.. കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്. ആര്‍.ടി.പി.സി.ആര്‍. ഓപ്പണ്‍ – 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് – 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് – 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) – 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) – 1500 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

Related Articles

Back to top button