InternationalLatest

പാക്കിസ്ഥാന്റെ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗങ്ങള്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: നേപ്പാളിനു പിന്നാലെ ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രിയ ഭൂപടം പുറത്തിറക്കിയ പാക്കിസ്ഥാന്റെ നടപടിയെ വിമര്‍ശിച്ച്‌ ഇന്ത്യ. “രാഷ്ട്രിയ അസംബന്ധം’ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാന്റെ നടപടിയെ വിശേഷിപ്പിച്ചത്. ജമ്മു കാശ്മീര്‍, ലഡാക്ക്, ഗുജറാത്തിന്റെ പടിഞ്ഞാറെ മേഖലകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം ചൊവ്വാഴ്ചയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍പുറത്തുവിട്ടത്.

“പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ പാകിസ്ഥാന്റെ “രാഷ്ട്രീയ ഭൂപടം’ കണ്ടു. ഇത് രാഷ്ട്രീയ അസംബന്ധത്തിനുള്ള ഒരു ശ്രമമാണ്, ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെയും നമ്മുടെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കഷ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങളില്‍ അവകാശപ്പെടാനാവാത്ത അവകാശവാദങ്ങളാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നത്’.

പുതിയ ഭൂപടത്തെ പാക്കിസ്ഥാന്‍ മന്ത്രി സഭ അംഗീകരിച്ചുവെന്നാണ് ഇമ്രാന്‍ ഖാന്‍റെ വാദം. കൂടാതെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഈ ഭൂപടം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള ദീര്‍ഘകാല അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button