IndiaKeralaLatest

സ്വപ്ന സുരേഷിന്റെ പേരില്‍ ലോക്കറുകള്‍ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരില്‍ ലോക്കറുകള്‍ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി. അതേസമയം സ്വര്‍ണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. തന്റെയും കൂടി പേരില്‍ തുറന്ന ഈ ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു.

എം ശിവശങ്കറാണ് ലോക്കര്‍ തുടങ്ങാന്‍ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യര്‍. ലോക്കറുകളുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് അയ്യരാണെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് കരുതുന്നത്.

ഈ ലോക്കര്‍ വേണുഗോപാല്‍ പല തവണ തുറന്നതായി അന്വേഷണ സംഘത്തില്‍ നിന്ന് വിവരം ലഭിച്ചു. പണം സ്വപ്ന നിര്‍ദ്ദേശിച്ചവരുടെ പക്കല്‍ വേണുഗോപാല്‍ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയില്‍ ഉണ്ട്. അതേസമയം സ്വപ്നയുടെ ഇടപാടുകളില്‍ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വേണുഗോപാല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

Related Articles

Back to top button