ഒരു മന്ത്രി തന്നെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന് പറയുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ എത്രമാത്രം ദുർഗന്ധം അനുഭവിക്കുന്നതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി ശിവശങ്കരൻറെ ആരാധകനാണെന്ന കാര്യം അദ്ദേഹത്തിൻറെ പ്രതിദിനമുള്ള പത്രസമ്മേളനത്തിൽ ജനങ്ങൾക്ക് മനസ്സിലായതാണ്. സ്വർണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് “നാക്കിന് കരുത്തുണ്ടെന്ന് കരുതി എൻറെ ഓഫീസിനെതിരെ എന്തും പറയാം എന്ന് കരുതരുത്” എന്നാണ്. സ്പ്രിംഗളർ അഴിമതി കേസ് വന്നപ്പോൾ ശിവശങ്കരനെപ്പറ്റി പറഞ്ഞത് സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത് ജാഗ്രത കുറവുണ്ടായിട്ടുണ്ട് എന്നാണ്. മുഖ്യമന്ത്രിക്ക് ജാഗ്രത കുറവുണ്ടായി എന്നൊരു മന്ത്രിപറഞ്ഞാൽ ഒന്നുകിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണം അല്ലെങ്കിൽ ആ മന്ത്രിയെ പുറത്താക്കണം. സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്ക് തന്നെ മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വചൊഴിയണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നത്.