കവിത : വയലിൽ ജയചന്ദ്രന്‍ തോന്നയ്ക്കല്‍ മനസ്സിലുണ്ടിപ്പൊഴും രണ്ടുകാളയും പിറകിലായ് കലപ്പയും നുകവുമെടുത്തു നടക്കുന്ന ഞാനുമെന്നാകിലും ഓരോകിനാവിന്നൊടുവിലും ചെന്നിറങ്ങുന്നു ഞാൻ പത്തരമാറ്റിന്റെ പതിന്നാലു നിലയുള്ള വഴുക്കും തറയോടിലെന്റെയാ - വയലിലകലെയായ് ആരോകരയുമ്പോൾമാത്രം ചിരിക്കുന്ന കതിരുകളാടുന്ന പുതു നിലത്തിൽ!