KeralaLatest

രാഹുലിനേയും ര‌ഞ്ജിത്തിനേയും അനാഥരാക്കി അച്ഛനും അമ്മയും പോയി.

“Manju”

നെയ്യാറ്റിന്‍കര: കോടതി ഉത്തരവിനെ തുടര്‍ന്ന് വീടൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ച നെല്ലിമൂട് പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിക്കുസമീപം രാജനും ഭാര്യ അമ്പിളിയും മരിച്ചതോടെ മക്കളായ രാഹുലും രഞ്ജിത്തും തനിച്ചായി. രാഹുല്‍ പഠനം നിറുത്തി വ‌ര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവര്‍ഷം മുമ്പ് അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച്‌ നെയ്യാറ്റിന്‍കര മുനിസിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുട‌ര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികള്‍ തീകൊളുത്തിയത്. പുരയിടത്തില്‍ വീട് നിര്‍മ്മിച്ചതിനാല്‍ കോടതി കമ്മിഷനെ നിയോഗിച്ച്‌ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജന്‍ തടസപ്പെടുത്തിയിരുന്നു. 22ന് എത്തിയപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികള്‍ പറഞ്ഞെങ്കിലും അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. എന്നാല്‍ സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി മക്കള്‍ രംഗത്തെത്തി. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ കത്തുകയായിരുന്നെന്നാണ് മക്കളുടെ ആരോപണം. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവര്‍ക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്‌തു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജനെയും ഭാര്യ അമ്പിളിയെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒന്നോടെ രാജനും ഇന്നലെ ഉച്ചയോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റു.

Related Articles

Back to top button