Kerala

സി പി ഐ വിട്ട് ചിലർ സി പി എം -ൽ ചേർന്നു എന്ന വാർത്ത വസ്തുതാ വിരുദ്ധം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് മണ്ഡലത്തിലെ മാണിക്കൽ പഞ്ചായത്തിൽ വിഎസ്.സനൽകുമാറിനോടൊപ്പം നിരവധിപേർ സി.പി.എം ൽ ചേർന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമെന്ന് സി.പി.ഐ മണ്ഡലം
സെകട്ടറി പാട്ടത്തിൽ ഷെരീഫ് പത്രക്കുറിപ്പിൽ അറിയിച്ചു. സി പി ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗമായിരുന്ന വി.എസ് സനൽ കുമാറിനെയും ചിലരെയും മാണിക്കൽ സർവ്വീസ് സഹകരണബാങ്ക് ഭരണ സമിതി ഇലക്ഷനിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥികളുടെ നോമിനേഷൻ തളളുന്നതിന് ഒത്തുകളിച്ചതിനും പാർട്ടി ജില്ലാ നേതാക്കൾ പങ്കെടുത്ത മാണിക്കൽ ലോക്കൽ കമ്മിറ്റി യോഗത്തിൽ വെച്ച് മണ്ഡലം സെക്രട്ടറിയേറ്റ് അംഗത്തെ മർദ്ദിക്കുകയും അസഭ്യവർഷം നടത്തി കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തതിനും വിഭാഗീയമായി സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും ഗുരുതര മായ സാമ്പത്തിക ക്രമക്കേടിനും 2017 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണ്. സനലിനോടൊപ്പം പാർട്ടിവിട്ടു എന്ന് പ്രചരിപ്പിക്കുന്നവരിൽ ഒരാൾക്ക് പോലും
പാർട്ടിയുടെ പ്രാഥമിക അംഗത്വം ഇല്ല. സി.പി. ഐ ക്ക് മാണിക്കൽ പഞ്ചായത്തിൽ രണ്ട് ലോക്കൽ കമ്മിറ്റികളും 18 ബ്രാഞ്ചുകളും 246 പാർട്ടി മെമ്പറന്മാരുമാണുളളത്. അവരിൽ ഒരാൾ പോലും സി.പി.ഐ വിട്ടിട്ടില്ല. സി.പി.ഐ.വിട്ട് എന്ന് ഇവർ പ്രസിദ്ധീകരിച്ച നോട്ടീസിൽ പറയുന്ന 140 പേരിൽ 20 പേര് ആവർത്തനമാണ്. 17 പേർക്ക് മാത്രമാണ് സി.പി.ഐ യിൽ 2017 നു മുമ്പ് മെമ്പർഷിപ്പ് ഉണ്ടായിരുന്നത്.ഇവരുടെ ബന്ധുക്കൾ ഭാര്യാ ബന്ധുക്കൾ മറ്റ് പഞ്ചായത്തുകളിലും വിദേശത്തും അന്യ സംസ്ഥാനങ്ങളിലും ജോലി നോക്കുന്നവർ ഉൾപ്പെടെയുളളവരുടെ പേരുകൾ എഴുതിയാണ് സി.പി.എം നെയും നാട്ടുകാരെയും ഇവർ കബളിപ്പിക്കുന്നത്. മണിക്കലിലെ സി പി ഐ കമ്മിറ്റികളിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഇവർക്ക് കഴിയില്ലെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് അറിയിച്ചു.

Related Articles

Back to top button