IndiaKeralaLatest

ഡയാലിലിസ് ചെയ്യുന്നവരിലും അര്‍ബുദ രോഗികളിലും കൊവിഡ് മരണനിരക്ക് കൂടുതല്‍, കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഡയാലിസിസ് സെന്ററുകളിലും അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.ഡയാലിലിസ് ചെയ്യുന്നവരിലും അര്‍ബുദ രോഗികളിലും കൊവിഡ് മൂലമുളള മരണനിരക്ക് കൂടുതലാണെന്ന് നിഗമനത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കാെവിഡ് മൂലം മരിച്ചവരില്‍ കൂടുതല്‍പേര്‍ക്കും പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ചിരുന്നുവെന്ന് ഓഗസ്റ്റിലെ കൊവിഡ് മരണങ്ങള്‍ അവലോകം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ സൂചന ഉണ്ടായിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ ആകെയുണ്ടായ 252 മരണങ്ങളില്‍ 223 ഉം കൊവിഡ് മൂലമായിരുന്നു. ഇതില്‍ ഭൂരിഭാഗവും കൊവിഡിനൊപ്പം മറ്റ് അസുഖങ്ങളും കൂടി ഉണ്ടായിരുന്നവരാണ്. 120പേര്‍ കടുത്ത പ്രേമേഹബാധിതരായിരുന്നു. ഇതിനൊപ്പം കടുത്ത രക്തസമ്മര്‍ദ്ദവും, ഹൃദയസംബന്ധമായ പ്രശ്നങ്ങളും, വൃക്കരോഗവുമൊക്കെ ഉളളവരും മരണത്തിന് കീഴടങ്ങി. ഓഗസ്റ്റില്‍ മരിച്ചവരില്‍ 15പേര്‍ അര്‍ബുദ രോഗികളായിരുന്നു. ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നാകാം ഇവര്‍ക്ക് അനുബാധ ഉണ്ടായതെന്നാണ് കരുതുന്നത്. അതിനാലാണ് ഇത്തരക്കാര്‍ ചികിത്സയ്ക്കെത്തുന്ന കേന്ദ്രങ്ങള്‍ അണുബാധാ മുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഓഗസ്റ്റ് മാസത്തില്‍ കൊവിഡ് മൂലം കേരളത്തില്‍ മരിച്ചവരില്‍ കൂടുതലും പുരുഷന്മാരാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത് കൊല്ലം ജില്ലയിലാണ്. മുപ്പത്തിനാലുപേരാണ് ജില്ലയില്‍ മരിച്ചത്. 31മരണവുമായി തലസ്ഥാനജില്ലയാണ് തൊട്ടുപിന്നില്‍

അതേസമയം ഇന്നലെ 8253 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ആകെ മരണം 1306 ആയി. ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടാവുകയും ചെയ്തു. 909 പേര്‍ക്കാണ് ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 1170 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലും ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നു. 1086 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button