IndiaKeralaLatest

മുടങ്ങിയ ശമ്പളം ചോദിച്ചു; മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു

“Manju”

സിന്ധുമോൾ. ആർ

ആള്‍വാര്‍: മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദലിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസമായി മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ തീകൊളുത്തി കൊന്നത്. കമല്‍കിഷോര്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. മദ്യവില്‍പ്പന ശാലയിലെ ഒരു വലിയ ഫ്രീസറില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ശമ്പളം ചോദിച്ചതിന് കമല്‍കിഷോറിനെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു എന്ന് സഹോദരന്‍ രൂപ് സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യവില്‍പ്പന ശാല കോണ്‍ട്രാക്ടര്‍മാരായ സുഭാഷും രാകേഷുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് സഹോദരന്‍ പറയുന്നത്. ശനിയാഴ്ച രാത്രിയാണ് കൊല നടന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കൂടുതല്‍ തെളിവകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button