സിന്ധുമോൾ. ആർ
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 71 മണ്ഡലങ്ങളിലേക്ക് വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 1066 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ജെഡി-യു-ബിജെപി സഖ്യവവും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യവും മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ആറു മന്ത്രിമാര്‍ ഇന്നു ജനവിധി തേടുന്നു.
ബിഹാറില്‍ മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനും നടക്കും. കനത്ത സുരക്ഷയാണ് എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്.