IndiaLatest

എക്സ്പ്രസ് വേയ്ക്കെതിരേ തമിഴ്നാട്ടില്‍ പ്രക്ഷോഭം

“Manju”

കോയമ്പത്തൂര്‍: കര്‍ഷകരുടെ 800 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള എക്സ്പ്രസ് വേ പദ്ധതിക്കെതിരേ കോയമ്പത്തൂരില്‍ കര്‍ഷകര്‍ ആരംഭിച്ച സമരത്തിനു സിപിഎം പിന്തുണ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കുറുമ്പപാളയം-സത്യമംഗലം എക്സ്പ്രസ് വേയ്ക്കെതിരേയാണ് അറുന്നൂറിലേറെ കര്‍ഷകര്‍ ഇന്നലെ കോയമ്പത്തൂര്‍ ടൗണില്‍ അണിനിരന്നത്. കര്‍ഷകദ്രോഹ നടപടികളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നു സിപിഎം എംപി പി.ആര്‍. നടരാജന്‍ ആവശ്യപ്പെട്ടു. വൈദ്യുതിലൈനും ഗെയില്‍ പൈപ്പ് ലൈനും കര്‍ഷകരുടെ ഭൂമിയിലൂടെ കൊണ്ടുവരുന്നത് എന്തിനാണെന്നും നടരാജന്‍ ചോദിച്ചു. വിഷ‍യം ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും ലോക്സഭയില്‍ ഉന്നയിക്കുമെന്നും നടരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, കോയമ്പത്തൂര്‍-കരൂര്‍ ആറുവരി എക്സ്പ്രസ് വേയും കോയമ്പത്തൂര്‍ ഈസ്റ്റ് ഔട്ടര്‍ റിംഗ് റോഡും നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണു വിവരം. ഈ പദ്ധതികള്‍ നടപ്പായാല്‍ കര്‍ഷകരുടെ മൂവായിരത്തോളം ഏക്കര്‍ ഭൂമിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.

ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ എക്സ്പ്രസ് വേയിലൂടെ തിരക്കുള്ള റോഡില്‍ ഫ്ളൈ ഓവറുകള്‍ പണിയാമെന്നും എക്സ്പ്രസ് വേ ഡിപ്പാര്‍ട്ട്മെന്‍റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഉഴവാര്‍ ഉഴൈപ്പര്‍ കക്ഷി പ്രസിഡന്റ് ചെല്ലമുത്തു, തമിഴ്നാട് ഫാര്‍മേഴ്സ് യൂണിയന്‍ ട്രഷറര്‍ തങ്കരാജ്, തമിഴ്നാട് ഫാര്‍മേഴ്സ് പ്രൊട്ടക്‌ഷന്‍ കമ്മിറ്റി ചീഫ് ഇസാന്‍, തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button