KeralaLatestThiruvananthapuram

പോത്തൻകോട് യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വ്യാപാരിയെ മര്‍ദിച്ച്‌ കട അടിച്ച്‌ തകര്‍ത്തു

“Manju”

സിന്ധുമോൾ. ആർ

പോത്തന്‍കോട്: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ കാറിലെത്തിയ മൂന്നംഗ സംഘം ശല്യം ചെയ്തത് ചോദ്യം ചെയ്ത കടയുടമയെയും സഹായിയെയും സംഘം മര്‍ദിച്ച്‌ കട അടിച്ച്‌ തകര്‍ത്തു. ഇന്നലെ വൈകുന്നേരം പോത്തന്‍കോട് മേലേമുക്കില്‍ പ്രവര്‍ത്തിക്കുന്ന മുന്നാസ് ബേക്കറിയിലാണ് സംഭവം. സ്കൂട്ടറില്‍ കടയിലെത്തി സാധനം വാങ്ങിക്കുകയായിരുന്നു യുവതിയെ മൂന്നംഗ സംഘം ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കടയുടമയായ എം. ഷാജി ചോദ്യം ചെയ്തു. ബഹളം കേട്ട് സമീപത്തെ കടക്കാര്‍ എത്തി യുവാക്കളെ തടഞ്ഞുവയ്ക്കുന്നതിനിടയില്‍ സംഘത്തിലെ രണ്ടുപേര്‍ കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പത്തോളം യുവാക്കളുടെ സംഘവുമായെത്തി കടയുടമയ്ക്ക് നേരെ മര്‍ദനവും അക്രമവും നടത്തുകയായിരുന്നു. അക്രമണത്തിനിടയില്‍ കടയില്‍ തിളപ്പിച്ചുവച്ചിരുന്ന പാല്‍ ദേഹത്ത് വീണ് കടയുടമയ്ക്കും സഹായി അജീഷ് (28 )നും അക്രമം നടത്തിയ യുവാക്കള്‍ക്കും പൊള്ളലേറ്റു. ഇരുക്കൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടി. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ യുവാക്കള്‍ വന്ന കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോത്തന്‍കോട് എസ്‌ഐ വി.എസ്. അജീഷ് പറഞ്ഞു .

Related Articles

Back to top button