സിന്ധുമോൾ. ആർ
ഡല്‍ഹി: ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ രണ്ടാമത്തെ കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് ഔപചാരിക മറുപടി നല്‍കും. കത്തില്‍ പുതുതായി ഒന്നുമില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. ഗൗരവമില്ലാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സംഘടനകള്‍ അറിയിക്കും.
ചര്‍ച്ചയ്ക്കുള്ള ദിവസവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നും, യുക്തിയിലൂന്നിയ പരിഹാരത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നുമാണ് കേന്ദ്രത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം, ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക നേതാക്കളുടെ റിലേ നിരാഹാരം തുടരുകയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഇന്ന് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും.