IndiaLatest

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവ്; ആലപ്പുഴയില്‍ ബീച്ചുകളില്‍ പ്രവേശനം രാത്രി എട്ടുവരെ

“Manju”

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ ജില്ല കലക്ടറുടെ ഉത്തരവ്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാത്രി എട്ടുവരെ ക്രമീകരിച്ചു. ബീച്ചിനോട് ചേര്‍ന്ന അംഗീകൃത കച്ചവടസ്ഥാപനങ്ങളും വൈകീട്ട് എട്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ആലപ്പുഴ ബീച്ചിനോട് ചേര്‍ന്ന വിജയ് പാര്‍ക്ക് നിയന്ത്രണങ്ങളോടെ തുറക്കാനും അനുമതിയായി. രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം.
10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കില്ല. ഹൗസ്ബോട്ടിെന്‍റ അനുവദനീയമായ പരിധിയുടെ 50 ശതമാസം ആളുകളെ ഉള്‍പ്പെടുത്തി സര്‍വിസ് നടത്താനും അനുമതിയായി. 10നും 65 വയസ്സിനും ഇടയിലുള്ളവര്‍ക്ക് മാത്രമേ ബീച്ചുകളില്‍ പ്രവേശനം ഉണ്ടാകൂ. ബീച്ചിലേക്കുള്ള പ്രവേശനത്തിനും കച്ചവടങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. സന്ദര്‍ശകര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.
കോവിഡ് രോഗ ലക്ഷണം ഉള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരും ബീച്ചില്‍ പ്രവേശിക്കാന്‍ പാടില്ല. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച്‌ വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തില്‍ ബീച്ചില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇടവിട്ടുള്ള സമയങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റും നടത്തണം.
ബീച്ച്‌ പരിസരത്തുള്ള വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറികള്‍, കടകള്‍ എന്നിവ ഇടവിട്ട് അണുമുക്തമാക്കണം. ഇവിടങ്ങളില്‍ മാലിന്യക്കുപ്പകള്‍, സാനിറ്റൈസര്‍ എന്നിവ സ്ഥാപിച്ചിട്ടുെണ്ടന്ന് ഡി.ടി.പി.സി, പോര്‍ട്ട്, തദ്ദേശവകുപ്പ് എന്നിവര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), തദ്ദേശസ്വയംഭരണ മേധാവികള്‍, റവന്യൂ അധികാരികള്‍, സെക്രട്ടറി, ഡി.ടി.പി.സി, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഫോര്‍ട്ട് ഓഫിസര്‍ എന്നിവരെയും ചുമതലപ്പെടുത്തി.

Related Articles

Back to top button