KeralaLatest

ജസ്നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം : പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

“Manju”

ജസ്നയുടെ തിരോധാനം: സമഗ്ര അന്വേഷണം വേണം, പ്രധാനമന്ത്രിക്ക് പരാതി നൽകാൻ  കുടുംബം - Metro Vaartha

ശ്രീജ.എസ്

കാഞ്ഞിരപ്പള്ളി: ജസ്ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കുടുംബം പരാതി നല്‍കുന്നു. മകള്‍ ജീവിച്ചിരിക്കുന്നുവെന്ന വിവരം മാത്രമാണ്‌ അറിയാവുന്നതെന്നും മറ്റൊരു കാര്യവും അറിയില്ലെന്നും ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിന് മുന്നോടിയായി ബിഷപ് എമിരിത്തുസ് മാര്‍ മാത്യു അറയ്ക്കലുമായി പിതാവ് കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിക്ക് നിവോദനം നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. പത്തനംതിട്ട മുന്‍ എസ്പി കെ.ജി.സൈമണ്‍ വിരമിക്കുന്നതിന് മുന്നോടിയായി ജസ്ന കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 31-നാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്.. വിഷയത്തില്‍ തീരുമാനമാകാതെ മുന്നോട്ട് പോയതോടെയാണ് കുടുംബം കേന്ദ്ര സര്‍ക്കാരിന്റെസഹായം തേടുന്നത്.

2018 മാര്‍ച്ച്‌ 20-നാണ് ജസ്നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. എരുമേലിക്ക് സമീപം മുക്കൂട്ടുതറയിലെ സ്വന്തം വസതിയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോകാനിറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കാലമിത്രയും അന്വേഷിച്ചിട്ടും പെണ്‍കുട്ടിയെക്കുറിച്ച്‌ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

Related Articles

Back to top button