സിന്ധുമോൾ. ആർ
കൊല്ലം: ബൈക്ക് മോഷ്‌ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മര്‍ദ്ദനം. മൈലാപ്പൂര്‍ സ്വദേശി ഷംനാദാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഡിസംബര്‍ 24ന് ഉച്ചയ്‍ക്കാണ് സംഭവം ഉണ്ടായത്. ബൈക്ക് മോഷ്‌ടാവല്ലെന്ന് ആവര്‍ത്തിച്ചിട്ടും ഷംനാദിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു.
അതേസമയം, യഥാര്‍ത്ഥ ബൈക്ക് മോഷ്‌ടാക്കളെ പിന്നീട് പൊലീസ് പിടികൂടി. ബൈക്ക് മോഷ്‌ടാവെന്ന നിലയിലുളള ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. അക്രമികള്‍ക്ക് എതിരെയും ദൃശ്യങ്ങള്‍ പ്രചരിച്ചവരെയും പിടികൂടണം എന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഷംനാദ് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു